ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദം തെക്ക്‌ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു

0

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദം തെക്ക്‌ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. പടിഞ്ഞാറ്‌ -വടക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്‌തിപ്രാപിച്ച്‌ മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്കന്‍ തീരത്തേക്ക്‌ സഞ്ചരിച്ചേക്കാമെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി അഞ്ച്‌ മുതല്‍ ഏഴു വരെ സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
നാളെ തെക്ക്‌ പടിഞ്ഞാറ്‌, മധ്യ പടിഞ്ഞാറന്‍ പ്രദേശങ്ങളോടു ചേര്‍ന്നുള്ള ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ്‌ ഓഫ്‌ മന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളിലും നാലിനു തെക്ക്‌ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട്‌ ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ്‌ ഓഫ്‌ മന്നാര്‍, തമിഴ്‌നാട്‌ തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളിലും അഞ്ചിന്‌ തെക്ക്‌ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ്‌നാട്‌ തീരം- തെക്കന്‍ ആന്ധ്രാ തീരം എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 – 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.
ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന്‌ പോകരുതെന്ന്‌ തിരുവനന്തപുരം കലക്‌ടര്‍ ഡോ. നവ്‌ജ്യോത്‌ ഖോസ അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ്‌ തീരങ്ങളില്‍ മത്സ്യബന്ധനത്തിന്‌ തടസമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here