ഇന്ത്യന്‍ ബര്‍മുഡ ട്രയാംഗിള്‍;
ഇന്ത്യന്‍ സൈനികരുടെ പേടി സ്വപ്‌നമായി ആ തടാകം : പോയവരാരും പിന്നെ തിരിച്ചുവന്നിട്ടില്ല

0

അരുണാചല്‍ പ്രദേശ്: ഇന്ത്യന്‍ പട്ടാളക്കാരുടെ പേടി സ്വപ്‌നമായി നോങ് ലാങ് തടാകം. ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയിലെ പാങ്സൗ ഗ്രാമത്തിലെ ഈ തടാകമാണ് ഇന്ത്യന്‍ സൈനികര്‍ക്ക് പേടി സ്വപ്‌നമാകുന്നത്.

ഈ തടാകത്തിന് ‘ലേക് ഓഫ് നോ റിട്ടേണ്‍ എന്നാണ് അമേരിക്കക്കാര്‍ നല്‍കിയിരിക്കുന്ന പേര്. ഇതിനൊരു കാരണവുമുണ്ട്. 1942ല്‍ ഒരു ബ്രിട്ടീഷ് സംഘത്തെ തടാകത്തിന് സമീപത്തുവച്ച് കാണാതായി. തടാകത്തില്‍ എന്തെങ്കിലും നിഗൂഡതയുണ്ടോ എന്ന് കണ്ടെത്തുന്നതിനായി, പിന്നാലെ അമേരിക്കന്‍ സൈനികര്‍ തടാകത്തിന് സമീപമെത്തി. എന്നാല്‍, വലിയൊരു ദുരന്തമാണ് അവരെ കാത്തിരുന്നത്. നോങ് ലാങ് തടാകത്തിലെത്തിയ എല്ലാ പട്ടാളക്കാരും മുങ്ങി മരിച്ചു.

നോങ് ലാങിന്റെ നിഗൂഡതകള്‍ പുറത്തുവരുന്നത്, രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്താണ്. അമേരിക്കയില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനം, തടാകത്തിന് സമീപത്തായി തകര്‍ന്നു വീണു. എന്നാല്‍, ഏവരെയും ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന ഒരു സൈനികന്റെയും മൃതദേഹം കണ്ടെത്താനായില്ല. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, യുദ്ധത്തിന് നിയോഗിക്കപ്പെട്ട ജപ്പാന്‍ സൈനികരും വഴിതെറ്റി തടാകത്തിനരികിലെത്തി. അവരെയും കാത്തിരുന്നത് മരണമായിരുന്നു.

1.4 കിലോമീറ്റര്‍ നീളവും മുക്കാല്‍ കിലോമീറ്റര്‍ വീതിയുമാണ് തടാകത്തിനുള്ളത്. പാശ്ചാത്യ മാധ്യമങ്ങള്‍ നോങ് യാങ് തടാകത്തെ ഇന്ത്യന്‍ ബര്‍മുഡ ട്രയാംഗിള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

Leave a Reply